Wednesday, September 14, 2016

ചില തമിഴ്നാട് ചിത്രങ്ങൾ

തമിഴ്നാട് കേരളത്തേയും ആന്ധ്രയേയും അപേക്ഷിച്ച് ജലദൗർലഭ്യം അനുഭവിക്കുന്ന സംസ്ഥാനമാണ്. ആളോഹരി ഭൂലഭ്യത കേരളത്തെ അപേക്ഷിച്ച് വളരെ കൂടുതലും എന്നാൽ ആന്ധ്രയേക്കാൾ കുറവുമാണ്. അതിനാൽ പലയിടങ്ങളിലും ഭൂമി കൃഷിയോഗ്യമല്ല.

ആന്ധ്രയിലെ നിരന്ന ഭൂമികളേക്കാൾ നിരപ്പു കുറഞ്ഞതും കുന്നും കുഴിയും മലയും കൊല്ലിയും ഇടക്കിടെ കാണപ്പെടുന്നവുമാണ് തമിഴ്മണ്ണ്. എന്നാൽ കേരളത്തിലേപ്പോലെ തീരെ നിരപ്പില്ലാതവയല്ല അവ. അതിനാൽ പെയ്യുന്ന മഴയിൽ കുറെയേറെ മണ്ണിൽ ആഴ്ന്നിറങ്ങും. കേരളത്തിൽ പെയ്യുന്നതിൽ മുക്കാലും രണ്ടാം ദിവസം കടലിലെത്തുകയാണ് പതിവ്.
വ്യവസായ സംസ്കാരം ഏറെ ഉൾക്കൊണ്ടവരാണ് തമിഴന്മാർ. അതിന്റെ ഭാഗമായ ചേരികളും മാലിന്യ പ്രശ്നങ്ങളും അവിടെയും വേണ്ടുവോളമുണ്ട്.
ചേരികൾ ഈയിടെയായി ചെറു കോൺക്രീറ്റ് കെട്ടിടങ്ങൾക്കു വഴിമാറിയിട്ടുണ്ട്. ശരാശരി അഞ്ഞൂറു ചതുരശ്ര അടിയിയോളം വലുപ്പമുള്ള കെട്ടിടങ്ങൾ.
സീമാന്ധ്രയിലെ കരിമണ്ണിനു പകരം മധ്യതമിഴ്നാടിൽ ചുവന്ന മണ്ണാണുള്ളത്. ഇവ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉത്തമമാണ്. എങ്കിലും വ്യവസായികൾ എന്നു വിളിക്കപ്പെടുന്ന തമിഴ് കർഷകർ ഉള്ള മണ്ണിൽ നന്നായി അധ്വാനിക്കുന്നവരാണ്. അത്യാവശ്യം യന്ത്രവത്കരണവുമുണ്ട്.
എങ്കിലും ഒരു കൃഷിയും ചെയ്യാതെ തരിശിട്ടിരിക്കുന്ന ഭുമിയും ഏറെയാണ്. അത്യാവശ്യം പച്ചപ്പുള്ള ഇടങ്ങളാണിവ എന്നത് കൃഷി ലാഭകരമല്ലാതാകുന്നതിന്റെ കൂടി ലക്ഷണമാണ്.
തമിഴ്നാടിലെങ്ങും സാർവ്വത്രികമായി കാണപ്പെടുന്ന വൃക്ഷമാണ് വേപ്പ്. മൂവേന്തന്മാരുടെ കാലം മുതലേ  വിശേഷ വൃക്ഷമാണ് വേപ്പ്. ദ്രാവിഡരുടെ ദൈവാംശമുള്ള വൃക്ഷം. നല്ലൊരു കീടനാശിനിയായി ഇതിന്റെ ഇലയും കായും ഉപയോഗിക്കാം. അതിനാൽ നെൽവയലുകളിൽ പോലും ഇവ നട്ടുവളർത്താറുണ്ട്.
ഗ്രാമങ്ങളിൽ ജനം കൃഷി മറന്നിട്ടില്ല. എങ്കിലും അതിന്റെ അനുപാതം കുറഞ്ഞു വരുന്നു. വൈകാതെ തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറി വരവിൽ കുറവുണ്ടാകാനും മതി.
മാവുകളും ദീർഘകാലം വിളവു നൽകുന്ന ഫലവൃക്ഷങ്ങളും കൃഷിചെയ്യാൻ താല്പര്യപ്പെടുന്നവരും ഏറെയുണ്ട്.
ആന്ധ്രയിൽ കള്ളുണ്ടാക്കാൻ പ്രധാനമായും ഉപയോഗിച്ചിരുന്ന പനകൾ തമിഴ്നാട്ടിൽ അതിനു പുറമേ പനനങ്കിനും കരകൗശല വസ്തുക്കളുണ്ടാക്കാനും ധാരാളമായി ഉപയോഗിച്ചു വരുന്നുണ്ട്. തെങ്ങുകളും ധാരാളമുണ്ട്. കേരങ്ങളുടെ നാട് കേരളം എന്നിനി പറയാൻ വയ്യ. തമിഴ്നാടും ആന്ധ്രയും കേരളത്തേക്കാൾ വലരെ മടങ്ങ് തെങ്ങുകൃഷി ചെയ്യുന്നുണ്ട്.
തെങ്ങും പനയും മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഭൂമിയുടെ ഫലഭൂയിഷ്ഠത ഉറപ്പു വരുത്തുന്നുണ്ട്.
നെൽ വയലുകളിൽ മുപ്പൂവു കൃഷിയില്ല. നെല്ലില്ലാത്തപ്പോൾ എള്ളും കപ്പലണ്ടിയും കൃഷി ചെയ്യും.
തിരുപ്പൂർ ബനിയൻ വ്യവസായത്തിനു പ്രസിദ്ധമാണ്. അവിടെ നിന്നും വളരെയേറെ പരുത്തി ഉത്പന്നങ്ങൾ കയറ്റി അയയ്ക്കുന്നുണ്ട്. എന്നാൽ അവിടെ അസംസ്കൃത പരുത്തി കാര്യമായി കൃഷി ചെയ്തു വരുന്നില്ല. എന്നാൽ ചിലർ പരുത്തി ഇവിടങ്ങളിൽ കൃഷി ചെയ്യാറുണ്ട്. പക്ഷേ പരുത്തിയുടെ  വിളവും ഗുണവും ആന്ധ്രയ്ക്കു കിടനിൽക്കുകയില്ല.
നിറയേ അണക്കെട്ടുകൾ ഉള്ളതിനാൽ മഴപെയ്താലും നദികളിൽ കാര്യമായി വെള്ളം കാണില്ല.
അണക്കെട്ടുകളിൽ നിന്നും കനാലുകൾ വഴി ധാരാളം വെള്ളമെത്തുന്ന ചില പ്രദേശങ്ങളുണ്ട്.
അവിടങ്ങളിൽ കൃഷിയും വിളവും സമൃദ്ധിയും ധാരാളമാണ്.
കനാലുകൾക്കരികിൽ കൃഷിയില്ലെങ്കിൽ പോലും പച്ചപ്പേറെയുണ്ട്.
ഇടക്കിടെ ചെറു മലകളും കുന്നുകളും കാണാം.
നിരന്ന വെളിമ്പ്രദേശങ്ങളും. മേച്ചിൽ പുറങ്ങളാക്കാവുന്ന ഇവിടങ്ങളിൽ പക്ഷേ കാലി വളർത്തലിന്റെ ലക്ഷണങ്ങളില്ല. കാലികൾ മേഞ്ഞിരുന്നുവെങ്കിൽ ഇവിടം കുറേക്കൂടി വളക്കൂറുള്ളത് ആകുമായിരുന്നു.
നഗരങ്ങളടുക്കുന്തോറും മാലിന്യങ്ങൾ കുന്നു കൂടുന്നു. പക്ഷേ അവ യഥാസമയം നീക്കം ചെയ്താലും മണ്ണ് നശിച്ചിരിക്കും.
നഗരങ്ങളിൽ മിക്കവർക്കും ഫാക്ടറികളിലും വ്യാപാര സ്ഥാപനങ്ങളിലും തൊഴിലുള്ളതിനാൽ മണ്ണു വെറുതേ കിടക്കും.
നഗരപ്രാന്തങ്ങൾ കഴിഞ്ഞു ഗ്രാമങ്ങൾ അടുക്കുന്തോറും കാർഷിക സംസ്കൃതിക്കു കനം വയ്ക്കും.
തെക്കോട്ട് പോകുന്തോറും ദൂരെ പശ്ചിമ ഘട്ട മലനിരകൾ ദൃശ്യമാകും.
കോടമഞ്ഞിന്റെ ഒരു ആട മലമകളെ പൊതിയും.


വീടുകൾക്കരികിൽ നാട്ടുപൂക്കൾ സ്വയം വിരിയും.
മരങ്ങൾക്കു കുറേക്കൂടി വലുപ്പം വയ്ക്കും.
ചുരത്തിനടുക്കുന്തോറും തെങ്ങും പനയും ഏറിയേറി വരും.
പന പക്ഷേ പഴയ വരുമാനം തരാത്തതുകൊണ്ട് മഴുവിനിരയാകുകയാണ്.

മണ്ണിന്റെ നിരപ്പു തീരുന്നതിനാൽ കൃഷിയിടങ്ങൾ തട്ടുതട്ടായി തിരിക്കപ്പെടും.
ഈ തീവണ്ടിയിൽ നിന്നും ഞാൻ ഈ ചിത്രങ്ങൾ പകർത്തുമ്പോൾ ഇതെല്ലാം ചിന്തിച്ചു.
പാലക്കാടിന്റെ പനങ്കഥകളിലേയ്ക്ക് ഇനി അധിക ദൂരമില്ല.
പശ്ചിമഘട്ട ജവ വൈവിദ്ധ്യം കണ്ടു തുടങ്ങുകയാണ്.
ഇവിടങ്ങളിൽ കേരളവും തമിഴ്നാടും തമ്മിൽ ജൈവ പ്രകൃതിയിൽ വലിയ മാറ്റമില്ല.
കൃഷിരീതിയിലും
എങ്കിലും അല്പം ദൂരെയായി ഒരാവേശം മനസ്സിലുയരുന്നുണ്ട്,
ഈ മലമടക്കുകൾക്കപ്പുറത്ത്; കേരളം.
 നമ്മുടെ കേരളം.

Friday, September 9, 2016

ചില സീമാന്ധ്ര ചിത്രങ്ങൾ

പുതിയ സംസ്ഥാനമായ സീമാന്ധ്രയുടെ തലസ്ഥാനം ഇപ്പോളും ഹൈദരാബാദ് തന്നെയാണ്. വൈകാതെ തന്നെ അമരാവതിയിൽ പുതിയ തലസ്ഥാനം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ചന്ദബാബു നായിഡു നയിക്കുന്ന സീമാന്ധ്ര. അവിടത്തെ ചില പ്രകൃതി ദൃശ്യങ്ങൾ കാണാം.
സീമാന്ധ്രയിലെ പരമ്പരാഗത കൃഷി നെല്ലു തന്നെയാണ്. ഗ്രാമങ്ങളിൽ ധാരാളം തെങ്ങു കൃഷിയുണ്ട്. പനയും ധാരാളമുണ്ട്. ചോളവും മുളകും നന്നായി കൃഷി ചെയ്തു വരുന്നുണ്ട്. ആന്ധ്രക്കാർ പള്ളി എന്നു വിളിക്കുന്ന കപ്പലണ്ടി അവർക്കു നാം തേങ്ങ ഉപയോഗിക്കുമ്പോലെയാണ്. സകല കറികളിലും അവർ അത് ഉപയോഗിക്കാറുണ്ട്. പാചക എണ്ണയായി കപ്പലണ്ടി എണ്ണ പൊതുവേ ഉപയോഗിച്ചു വരുന്നു.
പൊതുവേ നിരപ്പായ സീമാന്ധ്രയിലെ വയലുകളുടെ അങ്ങേയറ്റത്തായി പൂർവ്വഘട്ടത്തിലെ ചില ചെറുമലകൾ കാണുക പതിവാണ്. ഈ മലകളുള്ളിടത്താണ് പൊതുവേ തെങ്ങുകൃഷി അധികമായി കണ്ടുവരുന്നത്. വയലുകൾക്കടുത്തുള്ള മരങ്ങൾക്ക് പൊതുവേ വളരെ ഉയരം കുറവായി കാണപ്പെടുന്നു. വേപ്പാണ് വയലിൽ നട്ടു വരുന്ന പ്രധാന മരം.
ഫലപുഷ്ടി കുറഞ്ഞ മണ്ണിൽ അവർ കൃഷി ഇറക്കാറില്ല. അവ പൊതുവേ തരിശായി കിടക്കുന്നു. അങ്ങനെയുള്ള വിലകുറഞ്ഞ ഭൂമികളിൽ ഫാക്ടറികളും സ്ഥാപിക്കപ്പെടുന്നു.
സീമാന്ധ്രയിൽ വ്യവസാലശാലകൾക്കും നല്ല വേരു പിടിച്ചിട്ടുണ്ട്. എങ്കിലും ഗ്രാമീണജനതയുടെ പ്രധാന ഉപജീവനമാർഗ്ഗം കൃഷി തന്നെയാണ്.
പനകൾ പ്രധാനമായും കള്ളു ചെത്താനായി ഉപയോഗിക്കുന്നു. അവിടെ പൊതുവേ തെങ്ങു ചെത്താറില്ലത്രേ.
തുറസ്സായ നീണ്ടു കിടക്കുന്ന വയലുകൾ ഉണ്ടെങ്കിലും അവയുടെ ഉടമസ്ഥാവകാശം പലർക്കായി ചിതറിക്കിടക്കുകയാണ്. അഞ്ചേക്കർ ഭൂമിയുള്ളയാൾ അത് പത്തിടങ്ങളിലായാണു വാങ്ങിയിരിക്കുക. അതിനാൽ വെള്ളം കിട്ടുന്ന ചെറു പ്ലോട്ടുകളിൽ പോലും കൃഷി വ്യാപകമായിരിക്കും. അതുപോലെ വൻ വയലുകൾക്കിടയിൽ പലയിടത്തും കൃഷി കാണപ്പെടുകയുമില്ല.
വയലുകളിൽ തന്നെ നമ്മുടെ എരുക്കും കാണപ്പെടുന്നുണ്ട്. എങ്കിലും ബ്രിട്ടീഷുകാർ ഒരു കാലത്ത് കോട്ടകൾക്കു ചുറ്റും സുരക്ഷയ്ക്കായി നട്ടു വളർത്തിയ കള്ളിമുൾച്ചെടികൾ തമിഴ്നാട്ടിലെന്നപോലെ സീമാന്ധ്രയിലും ധാരാളം തഴച്ചു വളരുന്നുണ്ട്.
കൃഷി യന്ത്രവത്കൃതമെങ്കിലും ഏകീകൃതമല്ല. വലിയ കീടബാധയും കാണപ്പെടുന്നില്ല. ഏറ്റവും ശ്രദ്ധാർഹമായി തോന്നിയത് വയലുകളിലെങ്ങും കേരളത്തിലേതു പോലെയുള്ള പക്ഷി സാന്നിദ്ധ്യമില്ലെന്നതാണ്. വയലുകളിൽ മത്സ്യസമ്പത്തില്ലാത്തതാകാം പറവക്കുറവിനു പ്രധാന കാരണം. പക്ഷേ കള്ളി മുൾക്കൂട്ടങ്ങളിൽ നിന്നു നാട്ടുകിളികളുടെ കൂജനം മുറയ്ക്കു കേൾക്കുകയും ചെയ്യാം.
ഗുണ്ടൂർ ജില്ലയിലേക്കടുക്കുന്തോറും നെൽക്കൃഷി പരുത്തിക്കു വഴിമാറുന്ന കാണാം. പരുത്തി നല്ല നാണ്യവിളയാണ്. അവിടങ്ങളിലെ കരിമണ്ണുകളിൽ നട്ടു മൂന്നാം മാസം മുതൽ പത്തുമാസത്തോളം തുടർച്ചയായി പരുത്തി ആദായം തരും. ആദ്യത്തെ മൂന്നുമാസം കഴിഞ്ഞാൽ ശുശ്രൂഷയും കുറവു മതി.
എങ്കിലും ജലസമൃദ്ധിയുള്ളിടങ്ങളിൽ നെൽക്കൃഷി തന്നെ തുടർന്നു പോകും. കാരണം അല്പം മാത്രം വളർന്ന പരുത്തി മഴയത്തും വെള്ളക്കെട്ടിലും നശിച്ചു പോകാനുള്ള സാധ്യത വളരെയേറെയാണ്.
തെലുങ്കാനയും സീമാന്ധ്രയും നെൽകൃഷി പാടേ കൈവിട്ടിട്ടില്ല. അതിനാൽ മലയാളികൾ ഇപ്പോളും ചോറു തിന്നു പോകുന്നു. കേരളത്തിലേക്കു വരുന്ന അരിയിൽ നല്ലൊരുപങ്കും ഈ സംസ്ഥാനങ്ങളിൽ നിന്നാണ്.
ഗുണ്ടൂർ പരുത്തി പ്രധാനമായും മതപരമായ ആവശ്യങ്ങൾക്കായാണ് ഉപയോഗിച്ചു വരുന്നത്. വസ്ത്ര വ്യവസായരംഗത്തേക്കും ഈ പരുത്തി ഉപയോഗപ്പെടുത്താറുണ്ട്. പരുത്തിയും നെല്ലും ഇടകലർത്തി കൃഷി ചെയ്യുന്നതും അത്ര അസാധാരണമല്ല.
എങ്കിലും അനേക ഹെക്ടറുകൾ നീണ്ടു കിടക്കുന്ന പരുത്തിവയലുകൾ നയനാനന്ദകരം മാത്രമല്ല പരുത്തിക്കൃഷിക്കാരുടെ സമ്പന്നതയ്ക്കുറവിടവുമാണ്.
മഞ്ഞപ്പൂവിട്ടു തുടങ്ങിയ പരുത്തിച്ചെടികൾ കർഷകനു മനസ്സിനു കുളിരാണ്, ഒന്നൊന്നര മാസങ്ങൾക്കുള്ളിൽ അയാൾക്കു ചെറു വരുമാനങ്ങൾ ലഭിച്ചു തുടങ്ങാറാകും.
പരുത്തിക്കും പച്ചമുളകിനുമിടയിൽ പുതു കൃഷി തുടങ്ങി കൃഷിയിൽ കാലാവസ്ഥക്കനുസൃതമായി വൈവിധ്യം കാക്കുന്നവരും കുറവല്ല. പക്ഷേ കുറച്ചുകാലം അവരുടെ കുറച്ചു ഭൂമി തരിശു കിടക്കുന്ന നഷ്ടം സഹിക്കേണ്ടി വരുമെന്നു മാത്രം.
യന്ത്രവത്കൃതകൃഷി പക്ഷേ മുളവരുന്ന പ്രായത്തിൽ കുറേ മുളകൾ നഷ്ടപ്പെടുത്തുന്നുണ്ട്. അതുമാത്രം പണിക്കാരെ കൊണ്ട് നേരെയാക്കിക്കുകയുമാകാം.
ഒരൊറ്റ മഴ നാടിനെയാകെ രണ്ടുമൂന്നു ദിവസം വെള്ളക്കെട്ടിലാഴ്ത്തിയേക്കാം. ഇക്കാര്യത്തിൽ വലിയ മുൻ കരുതലോ ആസൂത്രണമോ രണ്ടു ആന്ധ്ര സംസ്ഥാനങ്ങളിലുമില്ല. ജനം അതുമായി പൊരുത്തപ്പെട്ടു ജീവിക്കും. എങ്കിലും സീസൺ മുഴുവൻ മഴപെയ്യുന്ന മലയാള രീതി അവിടങ്ങളിലില്ല.
റെയിൽ പാളങ്ങൾക്കരികിൽ കള്ളിമുൾച്ചെടികൾ തഴച്ചു കിടക്കുന്നു. വറ്റിയ തോടുകൾ നിറഞ്ഞു തുടങ്ങുന്നു.
കൃഷി ചെയ്യാനാകാത്ത ശിലാഭൂമികളിൽ വെള്ളക്കെട്ടു കുറച്ചുകൂടി നീണ്ടു നിൽക്കും. ഇത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും.
ആരും അക്കാലങ്ങളിൽ അങ്ങോട്ടു തിരിഞ്ഞു നോക്കുകയില്ല. സകലവും കാലം സ്വയം ക്രമപ്പെടുത്തും.
എങ്കിലും ചിലയിടങ്ങളിൽ അത് നെല്ലും ചോളവും നടാനുള്ള കാലവുമാണ്.
തെക്കോട്ടു പോകുന്തോറും വയലുകളിൽ സ്ഥിരമായി പണിക്കാരെ കാണാനും വയലുകളോടു ചേർന്നുള്ള മേച്ചിൽപ്പുറങ്ങളിൽ കന്നുകാലികൾ മേയുന്നതു കാണാനും തുടങ്ങും.
വെള്ളമുള്ള അക്കാലത്ത് ചെടികൾ നടാൻ വിട്ടു പോയാൽ ദിവസങ്ങൾ കൊണ്ടു തന്നെ നിലം വലിയും, വെള്ളം കിട്ടാതെയുമാകും. അതിനാൽ എല്ലാത്തിനും നല്ല ചിട്ട വേണ്ടി വരും.
ഉഴുതിട്ട മണ്ണ് മഴ നിരത്തിയപ്പോൾ അധികം പണിയേണ്ടി വരുന്ന കർഷകനു ഇരു മനസ്സോടെയേ മഴയേയും സ്വീകരിക്കാനാകൂ.
എങ്കിലും എല്ലാം നന്നായാൽ മണ്ണിനുടയോന്റെ മനവും നിറയും.
ഓരോ രാവും ഒരു പ്രഭാതത്തെ ഗർഭം ധരിച്ചിരിക്കുമെന്നു കർഷകനറിയാം.
അവന്റെ സ്വപ്നങ്ങൾക്കു യാഥാർത്ഥ്യത്തിന്റേയും അദ്ധ്വാനത്തിന്റേയും നിറവും മണവുമുണ്ട്.
ഓരോ നാമ്പും ഒരു പ്രതീക്ഷയാണ്, ഊട്ടുന്നവന്റേയും ഉണ്ണുന്നവന്റേയും
കർഷകൻ ഒരു സംസ്കൃതിയാണ്, സഹസ്രാബ്ദങ്ങളുടെ ഒരു പാരമ്പര്യം!
വിയർപ്പും വേദനയും ആഹ്ലാദവും സങ്കടവും അവനെപ്പോലെ മറ്റാർക്കാണറിയുക.
അവനെപ്പോലെ നിരന്തരം നഷ്ടം സഹിക്കാൻ മറ്റാർക്കാണു സാധിക്കുക.
തെക്കോട്ടു പോകുന്തോറും മരങ്ങളുടെ ഉയരം കൂടിക്കൂടി വരും.
മേച്ചിലിടങ്ങളിൽ കന്നുകാലികൾ ഏറിയേറി വരും.
വയലേലകളിൽ യന്ത്രങ്ങൾക്കു പകരം മനുഷ്യാദ്ധ്വാനം ഏറെ ഉപയോഗപ്പെടും.
വയലുകളുടെ വിസ്തീർണ്ണം കുറഞ്ഞു കുറഞ്ഞു വരും.
കൃഷിയിനങ്ങളുടെ വൈവിധ്യം ഏറിയേറി വരും.
വൃക്ഷങ്ങളുടെ എണ്ണം ഏറിയേറി വരും.
മണ്ണിൽ കളിമണ്ണിന്റെ അംശം കൂടി വരുന്നതിനാൽ കൂടുതൽ വെള്ളം പിടിച്ചു നിറുത്താൻ വയലുകൾക്കാകും.
കൃഷിയിൽ വൈവിധ്യം ഏറിയേറി വരും.
ഈ ചിത്രങ്ങളെല്ലാം പാഞ്ഞു പോകുന്ന ഈ തീവണ്ടിയിലിരുന്നു ഒരു ചെറു ക്യാമറകൊണ്ട് ഒപ്പിയെടുക്കുമ്പോൾ ഞാനിതെല്ലാം വെറുതേ ഓർത്തു.
എത്രനാൾ കൂടി ഈ സൗന്ദര്യം?
ഈ സംസ്കൃതി?
allnews thehindu hindustantimes timesofindia veekshanam keralakaumudi janayugom janmabhumi googlenews madhyamam BookFinder BookChums Libgen gutenberg bookyards archive feedbooks Openlibrary manybooks librivox digitallibrary bibliomania infomotions.com authorama readeasily googlebooks booksshouldbefree classicly digilibraries free-book.co.uk epubbooks pdfbooks netcarshow malayalam-blogsheet thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka Cooperative Service Examination Board KPSC KSCB civil services UPSC Kerala Govt. Kerala High Court Supreme Court Kerala University Calicut University Cochin University Kannur University M.G. University SSUS Agri. University University of Health Sciences India Govt. it@school Kerala Results hscap dhse ncert chalakudyonline angamalynews panancherynews meloorpanchayat chalakudyblock meloorwiki Kerala Entrance Exams marunadanmalayalee keralaexpress nammudemalayalam rosemalayalam harithakam malayalanatu euromalayalam ipathram indiavisiontv manoramanews ibnlive moneycontrol epapers-hub daily-malayalam metro-vaartha rashtradeepika-epaper thejasnews anweshanam britishkairali aswamedham malayalam-newspapers epaper.metrovaartha MSN Malayalam writeka generaldaily malayalam.oneindia nana puzha.com kalakaumudi samakalika malayalam sathyadeepam balarama thathamma peopletv asianetglobal dooradarshantvm amritatv sunnetwork newsat2pm epathram malayalam.samachar malayalam.yahoo snehitha malayalampathram epapers-hub epapercatalog metromatinee doolnews keralaonlive aumalayalam morningbellnews webmalayalee pravasionline prokerala kasargodvartha newkerala mangalamvarika utharakalam sradha kerala sahitya akademi solidarity entegramam cyberkerala malayalam.samachar cinemaofmalayalam cinemaofmalayalam nellu finance dept. kerala egazette sciencedaily priceindia historyofpaintings National Lalitkala Academy nrimalayalee malayalam.oneindia railradar wikimapia bhuvan google keralapolice Indiaegazette Keralaegazette