Monday, January 16, 2012

മേലൂർ ന്യൂസ് വിവരാവകാശ പ്രവർത്തനങ്ങളിലേക്കു കടക്കേണ്ടതുണ്ടോ?


മേലൂർ ന്യൂസ് വിവരാവകാശ പ്രവർത്തനങ്ങളിലേക്കു കൂടി കടക്കേണ്ടതുണ്ടെന്നു ചില വായനക്കാർ ആവശ്യപ്പെടുന്നു. ഇക്കാര്യത്തിൽ വായനക്കാരുടെ അഭിപ്രായം ആരായുകയാണ്. 

വിവരാവകാശ പ്രവർത്തനങ്ങൾ ജനതയുടെ അവകാശം എന്ന നിലയിൽ അതീവ പ്രധാനമാണെന്നു നാം തിരിച്ചറിയുന്നുണ്ട്. അത്രതന്നെ പ്രധാനമാണു അതു ദുരുപയോഗപ്പെടുത്താതിരിക്കേണ്ടതും. അതിനാൽ വ്യക്തമായ വീക്ഷണത്തോടെയും ലക്ഷ്യബോധത്തോടെയും കൂടി മാത്രമേ വിവരാവകാശ നിയമത്തെ പ്രയോജനപ്പെടുത്തേണ്ടതുള്ളൂ.

അക്കാര്യത്തിൽ വായനക്കാരുടെ വീക്ഷണങ്ങൾ അറിയാൻ കൌതുകമുണ്ട്.

പത്ര പ്രവർത്തകർക്കെതിരേ എന്നപോലെ വിവരാവകാശ പ്രവർത്തകർക്കു നേരേയും അക്രമങ്ങൾ വർദ്ധിച്ചു വരുന്നതായി ഇക്കാര്യത്തിലും ഒരു പ്രതിരോധ സംവിധാനം കണ്ടെത്തേണ്ടതുണ്ട്.
എഡിറ്റർ

നിർദ്ദേശങ്ങൾ അയയ്ക്കേണ്ട വിലാസം jeevabindu@mail.com

ത്രിവേണി കൺസ്യൂമർ ഫെഡിന്റെ കേരളത്തിലെ രണ്ടാമത്തെ നന്മ ഷോപ്പ് അടിച്ചിലിയിൽ


ഷീജു

അടിച്ചിലിയിൽ നന്മയുടേയും തിന്മയുടേയും രണ്ടു തെരുവുകളായി. മദ്യപാനത്തിന്റെ ദോഷഫലങ്ങൾ നാടിനെ അടിച്ചേൽപ്പിക്കുന്ന ബിവറേജസ് കോർപ്പറേഷന്റെ മദ്യവില്പനകേന്ദ്രമായിരുന്നു തിന്മയുടെ തെരുവ്. 15.01.2012 ന് ചാലക്കുടി എം.എൽ.ഏ. ശ്രീ ബി.ഡി. ദേവസ്സി കൺസ്യൂമർഫെഡിന്റെ കേരളത്തിലെ രണ്ടാമത്തെ നന്മ ഷോപ്പ് ഉത്ഘാടനം ചെയ്തതോടെ  നന്മയുടെ തെരുവുമായി. തരം തിരിച്ചു വൃത്തിയാക്കി പാക്കറ്റിലാക്കിയ നിത്യോപയോഗ സാധനങ്ങൾ ന്യായവിലയ്ക്കു ലഭിക്കുന്നത് ഒരു പുതിയ അനുഭവമാണ് അടിച്ചിലിക്കാർക്ക്. കുറഞ്ഞ വാടകയായ പ്രതിമാസം 1150 രൂപയ്ക്ക് 11 മാസത്തേയ്ക്ക് കൺസ്യൂമർ ഫെഡിനു കെട്ടിടം വാടകയ്ക്കു നൽകിയ വലൂപറമ്പൻ ചന്ദ്രനേയും ഉത്ഘാടനയോഗത്തിൽ ആദരിച്ചു.   

ഇന്നത്തെ ചിത്രം


പത്തുവർഷമായി നടപ്പാക്കാനാകതെയിരുന്ന പുഷ്പഗിരി കട്ട്ളചിറ ജലസേചന പദ്ധതിക്കു ശാപമോക്ഷം

പുഷ്പഗിരി കട്ട്ലചിറയ്ക്കു സമീപമുള്ള കൃഷിക്കാർക്കുവേണ്ടി പത്തുവർഷം മുമ്പു തന്നെ പമ്പു ഹൌസും മോട്ടോറും സ്ഥാപിച്ചു വൈദ്യുതി ബന്ധം ലഭിക്കാൻ മാത്രം കാത്തിരുന്ന  മേലൂർ ഗ്രാമ പഞ്ചായത്തു വക പുഷ്പഗിരി കട്ട്ളചിറ പമ്പു ഹൌസിനു 13.01.2012നു വൈദ്യുത കണക്ഷൻ ലഭിച്ചു. വൈദ്യുത കണക്ഷൻ ലഭിച്ചപ്പോൾ പക്ഷേ മോട്ടോർ പ്രവർത്തിപ്പിക്കാനുമായില്ല.



അറ്റകുറ്റപ്പണികൾ നടത്തി പമ്പു പ്രവർത്തനയോഗ്യമാക്കിയ ശേഷം ഉപഭോക്താക്കളുമായി ഒരു കരാർ വച്ചതിനു ശേഷം മാത്രമേ ജലസേചന പദ്ധതി നടപ്പിലാക്കാൻ കഴിയൂ എന്നത്രേ പഞ്ചായത്ത് അധികാരികളുടെ നിലപാട്. നീണ്ട പത്തു വർഷക്കാലം കാത്തിരുന്നതു കൊണ്ടായിരിക്കണം ഉടനെയൊന്നും  ജലസേചന പദ്ധതിയിലൂടെ പഞ്ചായത്തു വയലുകളിൽ വെള്ളമെത്തിക്കും എന്ന പ്രതീക്ഷ കൃഷിക്കാർക്കും ഇല്ല. വെള്ളം വയലിൽ വരുമ്പോൾ പറയാം അഭിപ്രായം എന്നാണവരുടെ നിലപാട്.
ചിത്രം. ഡോ: ബാബു എം.എൻ.

നാഷണൽ ഹൈവേയും അപകടങ്ങളും പോലീസും പത്രപ്രവർത്തകരും


പോട്ട പനമ്പിള്ളി ജംഗ്ഷനിൽ അപകട മരണങ്ങൾ സർവസാധാരണമായിരിക്കുന്നു. നാഷണൽ ഹൈവേ അധികാരികൾ ആവശ്യത്തിനു സൂചന ബോർഡുകളോ സിഗ്നലുകളോ ഇതുവരെ മതിയായ രീതിയിൽ സ്ഥാപിച്ചിട്ടുമില്ല. ജനങ്ങളെ ബോധവത്കരിക്കുന്ന പോലീസ് ഇതുവരെ ഹൈവേ നിർമ്മാണ കമ്പനിക്കാരേയോ സർക്കാർ ഏജൻസികളേയോ ബോധവത്കരിക്കാൻ ഒന്നും ചെയ്തിട്ടുമില്ല. ഈ മരണദൂതന്മാരുടെ മനപ്പൂർവ്വമായ ഉപേക്ഷ കാരണം നാഷണൽ ഹൈവേ നിർമ്മാണ പ്ലാനിൽ കടന്നു കൂടിയ അപാകതകൾക്ക് നരഹത്യക്കു കേസ്സെടുക്കേണ്ടതായിരുന്നുവെങ്കിലും അതൊന്നും പോലീസു ബുദ്ധിയിൽ ഉദിക്കുകയില്ല, എന്നു മാത്രമല്ല ഇത്തരം വല്ല കാര്യങ്ങളും ചെയ്യണമെന്നു വല്ല പത്രക്കാരോ മറ്റോ പറഞ്ഞു പോയാൽ അവരെ ഉപദ്രവിക്കുവാൻ അശേഷം മടിക്കുകയുമില്ല എന്നു വന്നുമിരിക്കുന്നു.

അപ്പോളോ ടയേഴ്സിലെ ജീവനക്കാരൻ പേരാമ്പ്ര തകിടിയേൽ ജോസഫ് (57) നാഷണൽ ഹൈവേയിലെ റോഡരികിൽ ബൈക്കു നിറുത്തി മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടു നിൽക്കുമ്പോൾ വടക്കു നിന്നും ലോഡുമായി വന്ന ലോറി ഡിവൈഡറിൽ വന്നിടിച്ച് ബൈക്കു തകർത്ത് ജോസഫിന്റെ തലയിലൂടെ കയറി പോയി നിൽക്കുകയായിരുന്നു. ക്രയിൻ ഉപയോഗിച്ച് ലോറി മാറ്റി മൃതദേഹം പുറത്തെടുക്കുന്നതിന്റെ ചിത്രമെടുക്കാൻ ശ്രമിച്ച ദീപിക പത്രപ്രവർത്തകൻ സി.കെ. പോളിന്റെ ക്യാമറ പിടിച്ചു വാങ്ങുകയായിരുന്നു പോലീസ് സർക്കിൾ ഇൻസ്പെക്ടർ സാജൻ കോയിക്കൽ ചെയ്തതത്രേ. 

ക്ഷേത്രോത്സവത്തിനു ശേഷം ആന വിരണ്ടോടുന്നതിന്റെ ചിത്രം എടുക്കുകയായിരുന്ന ജനയുഗത്തിന്റെ ബിജു സ്നേഹപുരത്തേയും മാധ്യമത്തിന്റെ മധു ഒമ്പതുങ്ങലിനേയും വരന്തരപ്പിള്ളി പോലീസ് സബ് ഇൻസ്പെക്ടർ മർദ്ദിച്ചെന്നാണ് മറ്റൊരു സമാന ആരോപണം.

സമാനമായ പത്രമാരണ നടപടികൾ മെഡിക്കൽ കോളേജ് ആശുപത്രികളിലും അരങ്ങേറുന്നുണ്ട്. രോഗികളോടുള്ള ക്രൂരമായ അവഗണനയ്ക്കും വേദനാജന്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതിൽ കുപ്രസിദ്ധി തന്നെ ആർജ്ജിച്ചിട്ടുള്ള തൃശ്ശൂർ മെഡിക്കൽ കോളേജിൽ നടന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ പത്രവാർത്തകളിലൂടെ ജനമധ്യത്തിലെത്തിക്കാൻ പലവട്ടം കഴിഞ്ഞിട്ടുണ്ട്. അതിനു തടയിടാൻ എന്തായാലും മെഡിക്കൽ കോളേജിൽ ഫോട്ടോ വീഡിയോ ചിത്രീകരണം തടഞ്ഞു കൊണ്ടുള്ള അധികാരികളുടെ തീരുമാനത്തിനു കഴിഞ്ഞേക്കും. ദുരിതമനുഭവിക്കുന്നവരുടെ ദു:ഖം ഒരു വക സാഡിസ്റ്റ് മനോഭാവത്തോടെ നിസ്സംഗമായി നോക്കിക്കാണുന്ന തല്പര കക്ഷികളായ ചിലർ ആണു ഈ ഫോട്ടോ വീഡിയോ ചിത്രീകരണ നിരോധനത്തിനു പുറകിലെന്നു വേണം കരുതാൻ. പ്രത്യേകിച്ചും മരുന്നുകളും മാലിന്യവും വരാന്തകളിൽ കുന്നുകൂടാൻ അനുവദിക്കുന്നവർ.

അനക്സിമാൻഡർ, പരിണാമ വാദത്തിന്റെ പുരാതന പ്രചാരകൻ


ഡോ: ബാബു എം.എൻ.

പരിണാമവാദിയായ അനക്സിമാൻഡർ ഗ്രീക്ക് ദാർശനികനും ജ്യോതിശ്ശാസ്ത്രജ്ഞനുമായിരുന്നു. നിഴലിന്റെ നീളമളന്ന് സമയം നിശ്ചയിക്കുന്ന സൂര്യ ഘടികാരം ഗ്രീസിൽ ആദ്യമായി ഉപയോഗത്തിൽ കൊണ്ടു വന്ന അദ്ദേഹം തന്നെയാണ് കരയും കടലും ഉൾക്കൊള്ളുന്ന ഒരു ഭൂപടം ആദ്യമായി നിർമ്മിച്ചതെന്നും കരുതപ്പെടുന്നു. സൌരായന രേഖയ്ക്കു ചരിവുണ്ടെന്നും ചന്ദ്രൻ സൂര്യന്റെ പ്രകാശം പ്രതിബിംബിപ്പിക്കുകയാണെന്നും അദ്ദേഹം കണ്ടെത്തി. ഭൂമി സിലിണ്ടർ ആകൃതിയിലാണെന്നു വിശ്വസിച്ച അദ്ദേഹം അതിന്റെ ആഴം വീതിയുടെ മൂന്നിലൊന്നാണെന്നും സിദ്ധാന്തിച്ചു. ഭൂപട നിർമ്മാണ ശാസ്ത്രത്തിനു അടിത്തറയിട്ട അനക്സിമാൻഡർ മിലെറ്റസ് എന്ന പുരാതന നാമമുള്ള തുർക്കിയിലാണ് ജനിച്ചതെന്നു കരുതപ്പെടുന്നു.


സകലവും ജലത്തിൽ നിന്നുത്ഭവിച്ചു എന്ന ഥെയിത്സിന്റെ സിദ്ധാന്തത്തെ ജലം എപ്പോളും നനവുള്ളതാണ്, നനവില്ലാത്തവ ഉണ്ടായത് അതിനാൽ ജലത്തിൽ നിന്നു മാത്രമല്ല എന്ന നിഗമനത്താൽ അദ്ദേഹം നിഷേധിച്ചു.

ഥെയിത്സ് സിദ്ധാന്തിച്ച പൃഥ്വ്യപ്തേജോവായൂക്കളായ ചതുർഭൂതങ്ങൾക്ക് അടിസ്ഥാനമായി അനിർവചനീയമായ ഒരേ ഒരു പദാർത്ഥം മാത്രമേ ഉള്ളൂ എന്നു അദ്ദേഹം പഠിപ്പിച്ചു. പ്രകൃതി പ്രതിഭാസങ്ങളുടെ ഉത്ഭവങ്ങൾക്ക് ഐതിഹാസികമായ കഥകളല്ല പ്രാതിഭാസികം തന്നെയായ വിശദീകരണങ്ങൾ വേണ്ടതുണ്ട് എന്നു അദ്ദേഹം ശഠിച്ചു.   ആർദ്രമായ ഒരു അവസ്ഥയിൽ നിന്നാണു ജീവൻ രൂപം കൊണ്ടതെന്നും മനുഷ്യൻ മത്സ്യത്തിൽ നിന്നും പരിണമിച്ചുണ്ടായതാണെന്നും തന്റെ കാവ്യാത്മകമായ പ്രകൃതിയെക്കുറിച്ച് എന്ന കൃതിയിലൂടെ അദ്ദേഹമാണു ആദ്യമായി പ്രസ്താവിച്ചത്.

മത്സ്യ സദൃശ്യമായ ജീവജാലങ്ങൾ ഭൂഗോളഠിലെ ഊഷ്മാവു വർദ്ധിച്ചപ്പോൾ മനുഷ്യന്റെ ഭ്രൂണങ്ങൾ അകത്തൊളിപ്പിച്ച് കരയ്ക്കു കയറിയത്രേ. മനുഷ്യനിണങ്ങും വണ്ണം കാലാവസ്ഥ മാറി വന്നപ്പോൾ ചിതമ്പലുകൾ പൊഴിച്ച് മത്സ്യം മനുഷ്യനായി. 

ഡാർവിന്റെ പരിണാമസിദ്ധാന്തം അതിനാൽ ആദ്യത്തേതെന്നു പറഞ്ഞുകൂടാ. അദ്ദേഹത്തിന്റെ അർഹതയുള്ളതു അതിജീവിക്കും എന്ന സിദ്ധാന്തത്തിനു സമാനമായിരുന്നു ഗ്രീക്കു ദാർശനികനായ ഹെറാക്ലീറ്റസിന്റെ സകല ജീവജാലങ്ങളും പരസ്പരം മത്സരിക്കുന്നു എന്ന സിദ്ധാന്തവും.

അതിവേഗം മെട്രോയാകുന്ന തൃശ്ശൂർ


ഭാരതത്തിലെ മെട്രോ നഗരങ്ങളിൽ ഇരുപത്തൊന്നാം സ്ഥാനത്തേയ്ക്ക് തൃശ്ശൂർ ഉയരുന്നു. 2001 സെൻസസിൽ 330122 മാത്രം ജനസംഖ്യ ഉണ്ടായിരുന്ന തൃശ്ശൂർ 2011 സെൻസസ്സോടെ 1854783 ലേയ്ക്കുയർന്നു. 876049 ആണുങ്ങളും 908734 സ്ത്രീകളുമുള്ള തൃശ്ശൂരിൽ ആയിരം പുരുഷന്മാർക്ക് 1117 സ്ത്രീകളുണ്ട്. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരം ദില്ലിയാണ്. മുംബൈ കൊൽക്കൊത്ത ചെന്നൈ ബംഗളൂരു ഹൈദരാബാദ് അഹമ്മദാബാദ് പൂണേ സൂറത്ത് ജയ്പ്പൂർ കാൺപൂർ ലഖ്നൌ പട്ന ഗാസിയാബാദ് ഇൻഡോർ കോയമ്പത്തൂർ കൊച്ചി നാഗ്പൂർ കോഴിക്കോട് ഭോപ്പാൽ എന്നിവയാണു കൊച്ഛിക്കു മുമ്പുള്ള നഗരങ്ങൾ. കേരളത്തിലെ നഗരങ്ങളുടെ കണക്ക് ചുവടെ ചേർക്കുന്നു.
ക്രമനമ്പർ        സ്ഥലം                  ജനസംഖ്യ                   ഇന്ത്യയിലെ സ്ഥാനം
1                      കൊച്ചി                        2117990                                  17
2                      കോഴിക്കോട്                2030519                                  19
3                      തൃശ്ശൂർ                         1854783                                   21
4                      മലപ്പുറം                     1698645                                    25
5                      തിരുവനന്തപുരം          1687406                                    26
6                      കണ്ണൂർ                       1642892                                    27
7                      കൊല്ലം                      1110005                                    48

മണ്ണുത്തി ടോൾ പ്ലാസയിൽ പിരിവു പുനരാരംഭിക്കുന്നു


ജനകീയ സമരത്തെ തുടർന്ന് മുഖ്യമന്ത്രി ഇടപെടുകയും കേന്ദ്രമന്ത്രി 40% വരെ ടോൾ ഇളവ് ഉണ്ടാകുമെന്നു പ്രഖ്യാപിക്കുകയും സർവീസ് റോഡ് പണി പൂർത്തിയാകുകയും വരെ ടോളില്ല എന്നു പൊതുജനത്തിനു തോന്നും വിധത്തിലും ടോൾ പിരിവു നിറുത്തി വച്ചിരുന്നു. എന്നാൽ വാഗ്ദാനങ്ങളിൽ മിക്കവയും വിഴുങ്ങി പത്തു കിലോമീറ്റർ ചുറ്റളവിലുള്ള വാഹനങ്ങൾക്കും ടൂ ത്രീ വീലർമാർക്കും മാത്രം ഇളവനുവദിച്ച് 17.01.2012 മുതൽ നാഷണൽ ഹൈ വേയിൽ ടോൾ പിരിക്കാൻ തീരുമാനിച്ചിരിക്കയാണല്ലോ. സർവീസ് റോഡും ബസ് ബേകളും നിർമ്മിച്ചില്ലെന്നു മാത്രമല്ല അവ പൂർണ്ണമായും നിർമ്മിക്കാൻ ഉദ്ദേശമില്ലെന്നും കൂടി വ്യക്തമാക്കപ്പെട്ടിരിക്കയാണ്. ഇപ്പോൾ നിർമ്മിച്ച സർവീസ് റോഡുകൾ യഥാർത്ഥത്തിൽ ടോൾ കൊടുക്കാനിടവരാതെ വല്ല വാഹനങ്ങളും ഉൾ വഴികളിലൂടെ കടന്ന് തൃശ്ശൂർക്കും മറ്റും പോകാനിട വരുന്നതു തടയാൻ ഉദ്ദേശിച്ചുള്ളവയാണെന്നും ചിന്തിക്കാനിട നൽകുന്നു.
നാഷനൽ ഹൈവേയിലൂടെ 10 കിലോമീറ്റർ ഓടുന്ന ബസ്സുകൾ പ്രതിമാസം 525 രൂപയും 20 കിലോമീറ്റർ ഓറ്റുന്നവ 1050 രൂപയും ടോൾ നൽകണം. മറ്റുള്ളതെല്ലാം പഴയപടി തന്നെ. കൊരട്ടി ജംഗ്ഷനിൽ സിഗ്നൽ ലൈറ്റ് ഏർപ്പെടുത്താനിടയുണ്ട്.
ദേശീയ പാത സംരക്ഷണ സമിതി ചെയർമാൻ സി.ആർ. നീലകണ്ഠൻ ടോൾ പ്ലാസയ്ക്കരികെ അനിശ്ചിതകാല നിരാഹാരം അനുഷ്ഠിക്കുന്നതായി അറിയിച്ചിട്ടുണ്ട്.
allnews thehindu hindustantimes timesofindia veekshanam keralakaumudi janayugom janmabhumi googlenews madhyamam BookFinder BookChums Libgen gutenberg bookyards archive feedbooks Openlibrary manybooks librivox digitallibrary bibliomania infomotions.com authorama readeasily googlebooks booksshouldbefree classicly digilibraries free-book.co.uk epubbooks pdfbooks netcarshow malayalam-blogsheet thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka Cooperative Service Examination Board KPSC KSCB civil services UPSC Kerala Govt. Kerala High Court Supreme Court Kerala University Calicut University Cochin University Kannur University M.G. University SSUS Agri. University University of Health Sciences India Govt. it@school Kerala Results hscap dhse ncert chalakudyonline angamalynews panancherynews meloorpanchayat chalakudyblock meloorwiki Kerala Entrance Exams marunadanmalayalee keralaexpress nammudemalayalam rosemalayalam harithakam malayalanatu euromalayalam ipathram indiavisiontv manoramanews ibnlive moneycontrol epapers-hub daily-malayalam metro-vaartha rashtradeepika-epaper thejasnews anweshanam britishkairali aswamedham malayalam-newspapers epaper.metrovaartha MSN Malayalam writeka generaldaily malayalam.oneindia nana puzha.com kalakaumudi samakalika malayalam sathyadeepam balarama thathamma peopletv asianetglobal dooradarshantvm amritatv sunnetwork newsat2pm epathram malayalam.samachar malayalam.yahoo snehitha malayalampathram epapers-hub epapercatalog metromatinee doolnews keralaonlive aumalayalam morningbellnews webmalayalee pravasionline prokerala kasargodvartha newkerala mangalamvarika utharakalam sradha kerala sahitya akademi solidarity entegramam cyberkerala malayalam.samachar cinemaofmalayalam cinemaofmalayalam nellu finance dept. kerala egazette sciencedaily priceindia historyofpaintings National Lalitkala Academy nrimalayalee malayalam.oneindia railradar wikimapia bhuvan google keralapolice Indiaegazette Keralaegazette