Monday, February 20, 2012

ചാലക്കുടിപ്പുഴ കെ.എസ്.ഇ.ബി.യുടെ സ്വകാര്യ സ്വത്തോ?

ചാലക്കുടി പുഴ എന്നാൽ പ്രധാനമായും അതിലൂടെ ഒഴുകുന്ന ജലവും അതിലെ ജൈവവ്യൂഹവുമാണ്. അനേക നൂറ്റാണ്ടുകളായി പുഴയ്ക്കു ഇരു കരയിലുമുള്ളവർ തങ്ങളുടെ കുടിവെള്ളം ജലസേചനം മതപരമായ ആവശ്യങ്ങൾ, നിത്യ കർമങ്ങൾ ഉപജീവനം തുടങ്ങിയവയ്ക്കൊക്കെ പുഴയെ ആശ്രയിച്ചു വരുന്നു. തമിഴ് നാടും കേരളവും ജലം പങ്കിടുന്ന ഒരു കരാറും ചാലക്കുടി പുഴയെ സംബന്ധിക്കുന്നതായി ഉണ്ട്.

തുമ്പുർമുഴി അണയിൽ നിന്നും ഇടതു കരയും വലതു കരയും കനാലുകളിലൂടെ ലഭിയ്ക്കുന്ന വെള്ളമാണ് വേനൽക്കാലങ്ങളിൽ ഈ പ്രദേശത്തെ കൃഷിയും കുടിവെള്ളവും നിലനിറുത്തുന്നത്. ശരിയായ നീരൊഴുക്ക് ഉറപ്പു വരുത്താഞ്ഞാൽ കടലിൽ നിന്നും ഓരു വെള്ള ഭീഷണിയും വലുതാണ്.

കെ.എസ്.ഇ.ബി. വക അഞ്ചു ജനറേറ്ററുകൾ ചാലക്കുടി പുഴയിലെ വെള്ളം കൊണ്ടു പ്രവർത്തിക്കുന്നുണ്ട്. ഇതു വരെ ആരും അക്കാര്യങ്ങളിലൊന്നും എതിരു പറഞ്ഞതായി കേട്ടിട്ടുമില്ല.

എന്നാൽ നിർദ്ദിഷ്ട അതിരപ്പിള്ളി പദ്ധതിയുടെ ആവിഷ്കാരത്തോടെ ചാലക്കുടി പുഴയിൽ എല്ലായ്പ്പോളും വെള്ളം ഒഴുക്കേണ്ടതില്ല എന്ന ഒരു നയം കെ.എസ്.ഇ.ബി. രഹസ്യമായും പരസ്യമായും പറഞ്ഞും പ്രവർത്തിച്ചും ഇരിയ്ക്കുന്നതായി പല കേന്ദ്രങ്ങളിൽ നിന്നും ആരോപണം ഉയർന്നു വരുന്ന സാഹചര്യങ്ങൾ സംജാതമായിട്ടുണ്ട്. ഇതിനിടെ കെ.എസ്.ഇ.ബി.യുടെ തന്നെ അലംഭാവം കൊണ്ട് അഞ്ചിൽ ഒരു ജനറേറ്റർ മാത്രം പ്രവർത്തിപ്പിയ്ക്കാനാകൂ എന്ന നിലയും വന്നു കൂടി. അതോടെ അഞ്ചു ജനറേറ്റരിൽ നിന്നും ഒഴുകുന്ന വെള്ളത്തിനു പകരം ഒരു ജനറേറ്റർ പ്രവർത്തിക്കുമ്പോൾ ഉള്ള വെള്ളം, അതും അതു പോലും പ്രവർത്തിയ്ക്കുന്ന സമയത്തു മാത്രം ചാലക്കുടി പുഴയിലേയ്ക്കു ഒഴുക്കിയാൽ മതി എന്ന നിലയിലേയ്ക്ക് കെ.എസ്.ഇ.ബി. അധികാരികൾ തീരുമാനമെടുഠു നടപ്പിലാക്കി. 

1.8 മീറ്റർ ശരാശരി ഹെഡ് ഉണ്ടായിരുന്ന ജലലഭ്യത അതോടെ  നാല്പതും അമ്പതും സെന്റിമീറ്റർ മാത്രമായി കുറഞ്ഞു. കനാലുകളുടെ നിയന്ത്രണം കയ്യാളുന്ന ഇടമലയാർ ഇറിഗേഷൻ പദ്ധതി അധികാരികൾ അതിനാൽ കനാൽ വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിയ്ക്കാനും ചില ഇടങ്ങളിലേയ്ക്കു മാത്രമായി ജലലഭ്യത പരിമിതപ്പെടുതാനും അതിടയാക്കി. വ്യാപകമായ കുടിവെള്ള ക്ഷാമത്തിനും കൃഷിനാശത്തിനും ഈ ഫെബ്രുവരിയിൽ തന്നെ അത് ഇടയാക്കി. ഈ വേനൽ കടുത്തതായിരിയ്ക്കും എന്നു കാലാവസ്ഥാ പ്രവചനം ഉള്ള കാര്യം കെ.എസ്.ഇ.ബി.യും ഐ.ഐ.പിയും ജനവും മറന്നു പോയിരിക്കുന്നു.

ഇന്ത്യയിൽ വംശനാശം നേരിടുന്ന നൂറോളം മത്സ്യ ഇനങ്ങൾ ചാലക്കുടി പുഴയിൽ ആണു ഉള്ളത്. പുഴയുടെ നിരപ്പിൽ ദിവസവും നിരന്തരം വരുന്ന ഈ മാറ്റങ്ങൾ ഉണ്ടാക്കുന്ന ആഘാതം എത്ര ജീവിവർഗ്ഗങ്ങളെ തന്നെ ഭൂമുഖത്തു നിന്നും തുടച്ചു കളയുകയില്ല എന്നും അറിയുകയില്ല. അതും പോരാഞ്ഞ് തമിഴ് നാട്ടിൽ നിന്നും മറ്റും കുട്ട വഞ്ചികളിൽ മീൻ പിടിയ്ക്കാൻ വരുന്നവർക്ക് അഞ്ഞൂറും ആയിരവും രൂപയ്ക്ക് ലൈസൻസ് കൊടുക്കുന്ന പഞ്ചായത്തുകൾക്കറിയുമോ അവർ ജീവിവർഗ്ഗത്തിനു തന്നെ ചെയ്യുന്ന കൊടും പാതകത്തിന്റെ വ്യാപ്തി.

ചാലക്കുടി പുഴയുടെ പടിഞ്ഞാറൻ ഭാഗങ്ങൾ ചണ്ടിക്കുളങ്ങളായിട്ട് ദശകങ്ങളായി. അവിടങ്ങളിലെ കക്കവാരലും മറ്റു നാടൻ തൊഴിലുകളും ഉണ്ടായിരുന്നുവെങ്കിൽ മണൽ വാരൽ ഇത്ര ഗുരുതരമായ ഒരു സാമൂഹ്യ പാരിസ്ഥിതിക പ്രശ്നമായി വളരുകയില്ലായിരുന്നു.

ചാലക്കുടി പുഴയിലെ കെ.എസ്.ഇ.ബി.നിലയങ്ങളുടെ പ്രവർത്തന ശേഷിയ്ക്കനുസരിച്ചുള്ള  പുറം തള്ളൽ ജലത്തിനു മാത്രമേ ജനത്തിനും ജൈവവ്യവസ്ഥയ്ക്കും അവകാശമുള്ളൂ എന്ന നയം എന്തായാലും ജനകീയമല്ല. ഊർജ്ജം കൊണ്ടു മാത്രം ആർക്കും ജീവിയ്ക്കാനാകുകയില്ല. സർക്കാർ കോടിക്കണക്കിനു രൂപ ചെലവു ചെയ്തും പ്രലോഭിപ്പിച്ച് അനേക കോടി മുതൽ മുടക്കിച്ച് കൃഷീക്കാരെക്കൊണ്ടും വീട്ടമ്മമാരെക്കൊണ്ടും കൃഷി ചെയ്യിച്ചുണ്ടായ പച്ചപ്പെല്ലാം കെ.എസ്.ഇ.ബി.യുടെ ഭാവനാശൂന്യമായ നടപടി കൊണ്ട് നശിപ്പിക്കുമെങ്കിൽ കേരളത്തിലെ കാർഷിക മേഖലയിലേയ്ക്ക് ആരിറക്കും മുതൽ മുടക്കും അദ്ധ്വാനവും?

ഇത്തരം പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടും ഒരു പ്രമേയം പോലും പാസ്സാക്കാതെ നിസ്സംഗരായിരിയ്ക്കുന്ന ബ്ലോക്ക്, പഞ്ചായത്ത്, നഗരസഭാ അധികാരികളുടെ നിസ്സംഗതയേയും വിവരിയ്ക്കാൻ വാക്കുകളില്ല.

എഡിറ്റർ

ഇന്നത്തെ ചിത്രം


ചാലക്കുടി സൌത്ത് ജംഗ്ഷനിൽ ടാക്സിക്കാർ അനധികൃതമായി ടാക്സി സ്റ്റാന്റ് നിർമ്മിച്ചിരിക്കുന്നു. സമീപപ്രദേശത്തെങ്ങാനും വല്ല ബൈക്കോ മറ്റു ചെറു വാഹനങ്ങളോ പാർക്കു ചെയ്യാൻ വന്നാൽ അവരെ ആട്ടിപ്പായിക്കുകയാണിവർ. ആരാണ് അവർക്ക് ഈ അധികാരം കൊടുത്തത്? നാഷണൽ ഹൈവേ സ്ഥലത്ത് ഇപ്രകാരം കുത്തകാവകാശം കൊടുക്കാൻ അഥവാ ആർക്കെങ്കിലും അധികാരമുണ്ടോ?

ഫോട്ടോ : പീലി മനോജ്

വസന്തത്തിന്റെ ഇടിമുഴക്കം കേട്ടവർ ഒടുവിൽ അവർ എതിർത്തു പോന്നിരുന്ന തിരുത്തൽ വാദികളുടേയോ മതമൌലീക വാദികളുടേയോ തൊഴുത്തിൽ തന്നെ ചെന്നു ചേരുന്നു. എവിടെയാണു പിഴവു പറ്റുന്നത്? - സി.ആർ. പരമേശ്വരൻ


നക്സലൈറ്റ് പ്രസ്ഥാനത്തിനുണ്ടായ  അപചയം ഒരു സ്വാഭാവികമായ പരിണതിയാണ്. അവരുടേത് കാല്പനികമായ ഒരു പ്രസ്ഥാനമായിരുന്നു. അതില്‍  മൂല്യവത്തായി ഉണ്ടായിരുന്ന ഒരു പ്രത്യേകത പ്രവര്‍ത്തകരുടെ  അഴിമതിരാഹിത്യം ആയിരുന്നു. വിജ്ഞാന ശാഖകളിലും, സാഹിത്യ സാംസ്കാരിക രാഷ്ട്രീയ കാര്യങ്ങളിലും ഒക്കെ കമ്മിറ്റഡ് ആയിട്ടുള്ള വളരെയധികം ആളുകൾ സ്വാതന്ത്ര്യ സമരകാലത്തിനോ ആദ്യകാല കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനോ  ശേഷം നക്സൽ പ്രസ്ഥാനത്തിലല്ലാതെ വേറെങ്ങും വന്നിട്ടില്ല. പക്ഷേ അവരുടെ തെരഞ്ഞെടുപ്പുക  തെറ്റായിരുന്നാലും വ്യക്തികൾ എന്ന നിലയിൽ അവർ സമൂഹത്തിനു നൽകിയ സംഭാവനകളിൽ ഗണനീയരാണ്. ആരും വിമർശനാതീതരല്ല എന്ന ഒരു ഉറച്ച നിലപാട് കൈക്കൊണ്ട നല്ല വ്യക്തി മാതൃകകളായിരുന്നു അവർ. ഇന്നങ്ങിനെയല്ല. നാം ചിലരെയൊന്നും വിമർശിക്കുകയേയില്ല, വിമർശിക്കാൻ നമുക്കു മടിയാണ്, നാം ഭീരുക്കളായി. ഇന്നു ആരും ഒന്നും തുറന്നു പറയില്ല, സത്യം പറയില്ല, എല്ലാവരും ഭയസ്വാര്‍ത്ഥലോഭങ്ങളോടെ, അധികാരത്തിന്റെ ഹയറാർക്കിയെ മാനിച്ചുകൊണ്ടാണ്  സംസാരിയ്ക്കുന്നത്. പൊതു മണ്ഡലത്തില്‍,  പബ്ലിക് സ്പേസിൽ ഒരു പ്രസക്തി ഉണ്ടെങ്കിൽ മാത്രമേ ഏതൊരു മുന്നേറ്റത്തിനും നിലനിൽപ്പുള്ളൂ.  

അറുപതുകളിലും എഴുപതുകളിലും വിശപ്പും പട്ടിണിയും ദാരിദ്യവും അടിമത്തവും ഉണ്ടായിരുന്നുഅന്നു നക്സലൈറ്റ്‌  പ്രസ്ഥാനത്തിനു സ്വാഭാവികമായ അർത്ഥം ഉണ്ടായിരുന്നു. പെട്ടന്ന് നമ്മുടെ സാമ്പത്തിക അന്തരീക്ഷമൊക്കെ മാറി. ചെറുപ്പക്കാരൊക്കെ ഗൾഫിലേയ്ക്ക് പോകാനൊക്കെ തയ്യാറാവുന്ന ഒരു അവസ്ഥ വന്നു. അതോടെ ജനമനസ് നേടിയെടുക്കാ  വിപ്ലവകാരികള്‍ക്ക്  പറ്റാതായി. പുതിയ സമ്പദ്മേഖലകളും തൊഴിൽ സാധ്യതകളും കേരള ജനതയ്ക്കു വന്നപ്പോൾ ജനങ്ങൾ വിപ്ലവത്തിനു ചെവി കൊടുക്കാതായി. അങ്ങനെ പൊതുവേ നക്സലൈറ്റുകൾ സമൂഹത്തിൽ അപ്രസക്തരായി. പക്ഷേ അതിന്റെ അടിയുറച്ച പ്രവർത്തകർ, വിശിഷ്യാ സംസ്കാരിക രംഗത്ത് പ്രവര്‍ത്തിച്ചവ, പണ്ടു തങ്ങൾ എതിർത്തിരുന്ന ആ തിരുത്തൽ വാദ ശക്തികളുടെ കൂടെ തന്നെ പോയി . പിന്നെ ചിലർ മത മൌലീകവാദികളുടെ പാളയത്തിലേക്ക് പോയി

മൌലീകവാദം വലിയ ധനസമ്പത്തോടു കൂടിയാണ് ഇവിടെ വന്നിരിക്കുന്നത്. മൌലികവാദവും ഇസ്ലാമിസവും അവസരവാദഇടതു പക്ഷവും  തമ്മിൽ ഇവിടെ കൈകോർക്കാനും അങ്ങിനെ ഇട വന്നു. ഈ കൈകോർക്കൽ അവരെ സംബന്ധിച്ചിടത്തോളം വളരെ സുരക്ഷിതം ആണ്. അവർ റാഡിക്കലോ വിപ്ലവകരമോ ആയ ഒരു ഫിലോസഫി എടുത്തു പെരുമാറുന്നു, സമുദായാംഗങ്ങളെ മദ്ധ്യകാല സംസ്കാരത്തില്‍ കെട്ടിയിടുന്നവരി നിന്ന് പ്രതിഫലം പറ്റുന്നു. ഇതൊന്നും എഴുത്തുകാരനോ ബുദ്ധിജീവികൾക്കോ ഒന്നും ഒരു പ്രശ്നമല്ല. റാഡിക്കൽ ആയി മാർക്സിസം പോലെ ഒരു സാധനം ഉണ്ടായിരിക്കുമ്പോളും പലപ്പോഴും അതിന്റെ മറവിൽ സേവിക്കുന്നത് മൌലീകവാദത്തെ ആണ്. പലപ്പോഴും ഈ സേവയുടെ കാരണം സാമ്പത്തികമായിരിക്കാംസുഖസൌകര്യങ്ങളുടെ ആയിരിക്കാം, അങ്ങനെയുള്ള കോമ്പ്രമൈസ് ഏതുമായിരിക്കാം

മറ്റുള്ള സ്റ്റേറ്റുകളിൽ നിന്നും വിഭിന്നമായി മാർക്സിസം നിലനിൽക്കുന്ന ഒരു ഇടതുപക്ഷ സ്റ്റേറ്റ് ആയതുകൊണ്ട് കേരളത്തിൽ റാഡിക്കലിസം നിലനിറുത്തിക്കൊണ്ടു തന്നെ മൌലീകവാദത്തിനു വളരാനാകും

നക്സലൈറ്റുകൾക്ക് മാറിയ സാഹചര്യത്തി  നക്സലൈറ്റുകളായി നിലനിൽക്കുക അസാധ്യമായിരുന്നു. പക്ഷേ ആ രാഷ്ട്രീയ ശൂന്യതയി അവ  എന്തു ചെയ്യണമായിരുന്നു

നക്സലിസത്തിൽ നിന്നു പോയവരൊക്കെ ഇന്ന് മുന്നണി രാഷ്ട്രീയത്തിന്റെ ഒരു കപട ജനാധിപത്യ സെറ്റപ്പിലാണ് വർക്ക് ചെയ്യുന്നത്. മുന്നണി ജനാധിപത്യത്തിലെ ഒരു കറക്റ്റീവ് ഫോഴ്സ് ആകുന്നതിനു പകരം അവർ ഇടതു -വലതു മുന്നണികളെ പിന്താങ്ങുകയായിരുന്നു. അവർ ഒരു സൌവർണ പ്രതിപക്ഷം, ഗോൾഡൻ ഒപ്പോസിഷൻ ആകുകയായിരുന്നു വേണ്ടിയിരുന്നത്. ഇന്നത്തെ ബദൽ പ്രസ്ഥാനങ്ങ പലപ്പോഴും സര്‍ഗാത്മകനേതൃത്വം ഇല്ലാത്തതു കാരണം  തോൽക്കുന്നതായാണ് കാണുന്നത്. പക്ഷേ അന്നു നൂറു കണക്കിനു നല്ല ബുദ്ധിയുള്ള ഏറ്റവും ക്രീം ആയിട്ടുള്ള ആളുകൾ നേതൃത്വത്തിലുണ്ടായിരുന്നു. അവ കക്ഷിരാഷ്ട്രീയത്തി ഭാഗ്യാന്വേഷണത്തിന് പോകുന്നതിനു പകരം ഇത്തരം ബദ നേതൃത്വത്തി വരണമായിരുന്നു.

ഇന്നു ലോക്കൽ ആയ ഒരു പ്രശ്നം വരുമ്പോൾ നേതൃസ്ഥാനത്ത് നല്ല പേരും കഴിവും ആർജ്ജവവും ഉള്ള ഒരു ബുദ്ധിജീവി ഉണ്ടാകുന്നത് അപൂർവം. പകരം കക്ഷി രാഷ്ട്രീയക്കാരാണ് ആ ശൂന്യത നിറക്കുന്നത്. നക്സൽ പ്രസ്ഥാനത്തിന്റെ തകർച്ച കഴിഞ്ഞ ഉടനെ അവർ ജനകീയ സാംസ്കാരിക വേദി ഉണ്ടാക്കുകയാണു ചെയ്തത്, പക്ഷേ അതു പിളർന്നു. പിളർപ്പിന്റെ ഫലമായി ആർക്കും ഒറ്റയ്ക്ക് ഒറ്റയ്ക്ക് നിൽക്കാൻ വയ്യാണ്ടായി. അന്തിമമായി അതൊരു പരാജയമായി

അതിൽ വളരെ ട്രാജിക്ക് ആയിട്ട് ഒന്നുണ്ട്. ബുദ്ധിജീവികളിൽ വളരെ അപൂർവം പേർ ഒരു കോമ്പ്രമൈസിനും തയ്യാറായില്ല. സാധാരണ പ്രവർത്തകരിൽ പലരും കോമ്പ്രമൈസ് ചെയ്തില്ല. പക്ഷേ അവർക്ക് പോകാൻ ഒരു സ്ഥലം വേണ്ടേ? അവരുടെ ജീവിതം പല തലങ്ങളിലൂടെയാണ്, ഒന്നുകിൽ മദ്യം അല്ലെങ്കിൽ രാഷ്ട്രീയം അല്ലെങ്കിൽ ഭ്കതി അല്ലെങ്കിൽ പള്ളി അല്ലെങ്കിൽ അമ്പലം. അങ്ങനെയുള്ള എന്തെങ്കിലും ഒരു ലഹരി ഇല്ലെങ്കിൽ മനുഷ്യനു ജീവിയ്ക്കാൻ കഴിയില്ല. ഈ പരിണതി വലിയൊരു അപചയം ആണ്. നക്സലിസത്തിനു വലിയൊരു  കറക്റ്റീവ് ഫോഴ്സായ സൌവർണ പ്രതിപക്ഷം ആകാനുള്ള അവസരം അവർ കളഞ്ഞു കുളിച്ചു. എൽ.ഡി.എഫ് തന്നെയും  മൂന്നാർ പോലെയുള്ള പ്രശ്നങ്ങളിൽ നിക്ഷിപ്ത താല്പര്യങ്ങളോട്  ഒത്തു കളിയ്ക്കുകയാണ്. അതെല്ലാം കറക്റ്റ് ചെയ്യേണ്ട ഒരു സൌവർണ പ്രതിപക്ഷത്തിന്റെ പ്രസക്തി ഇപ്പോളുമുണ്ട്.

അനാഥ - പാർവതി സി.ഡി.


ഒളിച്ചു വയ്ക്കാനാകാത്ത ഓർമ്മച്ചെപ്പുകളാണ് യാത്രകൾ. അവയിൽ തുളുമ്പി നിൽക്കുന്നത് കാലത്തിന്റെ ഒഴുക്കിൽ മാഞ്ഞുകൊണ്ടിരിക്കുന്ന പാരമ്പര്യവും. മറക്കാൻ കഴിയാത്ത ദൃശ്യങ്ങളുടെ അനന്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതായിരുന്നു ആ യാത്ര. ഈ യാന്ത്രിക ലോകത്ത് അനാകർഷകമായി ഒന്നുമില്ല. എങ്കിലും ആ ദൃശ്യങ്ങൾ എന്തുകൊണ്ടും എന്നിലെ എന്നോട് അലിഞ്ഞു ചേരാൻ വെമ്പി നിന്നവയായിരുന്നിരിക്കാം. 

ഓടു മേഞ്ഞ വീടിനു മുമ്പിൽ പുഴുപ്പല്ലും കാട്ടി ചിരിച്ചു നിന്ന ആ ഇരട്ട ആൺകുട്ടികൾ എന്നിലെ ഇരട്ട സഹോദരിയ്ക്ക് പ്രിയരാണ്. വിജനമായ വഴിയിലേയ്ക്കു അവർ കണ്ണും നട്ട് ഇരുന്നത് ബസ്സിൽ നിന്നും എന്റെ കൈകൾ അവർക്കു വേണ്ടി ഉയരുന്നതു കാണാനാകും. അവരുടെ കൈകളിലെ പനിനീർ പൂക്കൾ ആരെയാകും പ്രതീക്ഷിക്കുന്നുണ്ടാവുക? അവരെന്റെ കുഞ്ഞനുജന്മാരായി വന്നിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു പോകുന്നു. അവരുടെ അസാന്നിദ്ധ്യം എന്നെ വിഷമിപ്പിക്കുന്നതും അതു കൊണ്ടു തന്നെയല്ലേ? 

ഇതിനുമെല്ലാമുപരി കനാൽത്തിണ്ട് മാറോട് ചേർത്ത് അന്തിയുറങ്ങുന്ന ആ വൃദ്ധ പൂർണ്ണമായി എനിക്കു ആകർഷണീയയായി. മേൽക്കൂരയില്ലാത്ത അവരുടെ കുടിലിൽ നിന്നും സകലത്തിനും മാപ്പുസാക്ഷിയായ പുക ഉയരുന്നുണ്ടായിരുന്നു. മൂർച്ചയില്ലാത്ത ഒരു കത്തികൊണ്ട് നെറുകയിൽ ഒരു പ്രയോഗമേൽക്കുമ്പോലെ അതെന്നെ ഭീതിപ്പെടുത്തി. ഏകാന്തജീവിതത്തിന്റെ ഉടമസ്ഥാവകാശം അവർക്കുമാത്രം സ്വന്തം! അടുപ്പിലെ കലം ശൂന്യമായതുകൊണ്ടായിരിക്കുമോ പുകയ്ക്കു പോലും അവരോട് ഒരു അവഹേളനം? അവരുടെ കണ്ണുകളിലെ ഭീതിയാണ് എനിയ്ക്കാ ചോദ്യം സമ്മാനിച്ചത്. “എന്തുകൊണ്ട് ജീവിതം അവരെ കൈവിടുന്നു?” ഉത്തരം ഞാൻ തേടി അലഞ്ഞെങ്കിലും ആ സത്യം എന്റെ പ്രായം അർഹിക്കുന്നില്ലെന്ന മറുപടി എന്നെ അവരിലേയ്ക്കു കൂടുതൽ അടുപ്പിച്ചു.

ഭീതിതമായ ആ കണ്ണുകൾ എന്നിൽ ചെലുത്തിയ സ്വാധീനം അവരെ എന്റെ നിദ്രയിൽ കൊണ്ടെത്തിച്ചു.  ഇലക്ട്രിക് ഫാനിന്റെ ചുവടെ ഇരുന്ന് പുസ്തകത്താളുകളിൽ കണ്ണോടിയ്ക്കവേ പുറത്തെ നിലാവറിയാതെ നിദ്രയിൽ ഞാൻ ആഴുമ്പോളും, ഏകാന്തതയുടെ ഉപ്പുരസം തൊട്ടറിയാൻ കഴിയാതെ ജീവിതം ഇഴഞ്ഞു നീങ്ങുമ്പോളും, മിഴികൾക്ക് മുമ്പിൽ കനാൽത്തിണ്ട് മാറോട് ചേർത്ത് അനാഥത്വം പുതപ്പായി സ്വീകരിച്ച ആ വൃദ്ധയും നാസാഗഹ്വരങ്ങളിൽ മാപ്പുസാക്ഷിയായി ഉയരുന്ന ഏകാന്തതയുടെ പുകയുടെ ഗന്ധവുമാണ്. 


 
പ്രതിഭാങ്കുരമായ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പാർവതി സി.ഡി.യെയാണ് ആദ്യമായി കുട്ടികളുടെ എഴുത്തുകാരിയായി മേലൂർ ന്യൂസ് അവതരിപ്പിക്കുന്നത്. അടിച്ചിലിയിലെ വൈഖരി വായനശാലയുടെ ഭാരവാഹി കൂടിയാണ് പാർവതി.

ഏ.കെ. രവീന്ദ്രന്റെ രണ്ടു പുസ്തകങ്ങൾ പ്രകാശനം ചെയ്തു

മുൻ കാല നക്സലൈറ്റും , ഹിന്ദി പ്രചാർ സഭാ പ്രവർത്തകനും, ആനുകാലികങ്ങളിലെ വായനക്കാരുടെ കത്തുകളിലൂടെ കാലത്തെ അടയാളപ്പെടുത്തിയ വായനക്കാരനും ഫെമിനിസ്റ്റ് ആക്ടിവിസ്റ്റും സംഘാടകനുമൊക്കെയായ ഏ.കെ. രവീന്ദ്രന്റെ രണ്ടു പുസ്തകങ്ങൾ 2012 ഫെബ്രുവരി 20 തിങ്കളാഴ്ച ചാലക്കുടി ഗോപാലകൃഷ്ണ ഓഡിറ്റോറിയത്തിൽ വച്ച് പ്രകാശനം ചെയ്യപ്പെട്ടു.





ചടങ്ങിൽ ജേക്കബ് വടക്കഞ്ചേരി സ്വാഗതം പറഞ്ഞു. എ.കെ.രവീന്ദ്രൻ അതിഥികളെ പരിചയപ്പെടുത്തി. ഡോക്ടർ എം.പി.മത്തായി അദ്ധ്യക്ഷനായി. 

രവീന്ദ്രന്റെ നല്ലതു പ്രകൃതി ചികിത്സയോ? എന്ന ഗ്രന്ഥം ശ്രീമതി റോസി തമ്പിയ്ക്കു നൽകിക്കൊണ്ട് പ്രൊഫസർ കല്പറ്റ നാരായണൻ പ്രകാശനം നിർവഹിച്ചു. പുസ്തകത്തെ സിവിക് ചന്ദ്രൻ പരിചയപ്പെടുത്തി..

ടി.എൻ.ജോയി സ്വീകരിച്ച കീഴാള സ്വരാജ് എന്ന പുസ്തകം കെ.കെ. കൊച്ച് പ്രകാശനം ചെയ്തു. കെ.കെ. ബാബുരാജ് പുസ്തകത്തെ അവതരിപ്പിച്ചു. 

ചടങ്ങിൽ  വി.ജി. തമ്പി, രേഖാരാജ്, പി.പി. ഉണ്ണിച്ചെക്കൻ, ഷണ്മുഖൻ പുലാപ്പറ്റ, പി.കെ.കിട്ടൻ തുടങ്ങിയവർ സംസാരിച്ചു. എം.ജി. ബാബു നന്ദി പറഞ്ഞു.

ചടങ്ങിനു ശേഷം സദ്യയും സുഹൃദ് സംഗമവും നടന്നു.

മലിന കേരളം












മാലിന്യമലനീക്കാൻ സർവകക്ഷി മോണിറ്ററിംഗ് കമ്മിറ്റി

വടക്കേക്കാട് കോഴി മാലിന്യം തള്ളിയ രണ്ടുപേർ അറസ്റ്റിലായി

ശക്തൻ മാർക്കറ്റിലെ പ്രവർഠനരഹിതമായി കിടക്കുന്ന ബയോഗ്യാസ് പ്ലാന്റ് ഏറ്റെടുത്തു നടത്താൻ തയ്യാറാണെന്നു തൃശ്ശൂർ മർച്ചന്റ്സ് അസ്സോസിയേഷൻ
allnews thehindu hindustantimes timesofindia veekshanam keralakaumudi janayugom janmabhumi googlenews madhyamam BookFinder BookChums Libgen gutenberg bookyards archive feedbooks Openlibrary manybooks librivox digitallibrary bibliomania infomotions.com authorama readeasily googlebooks booksshouldbefree classicly digilibraries free-book.co.uk epubbooks pdfbooks netcarshow malayalam-blogsheet thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka Cooperative Service Examination Board KPSC KSCB civil services UPSC Kerala Govt. Kerala High Court Supreme Court Kerala University Calicut University Cochin University Kannur University M.G. University SSUS Agri. University University of Health Sciences India Govt. it@school Kerala Results hscap dhse ncert chalakudyonline angamalynews panancherynews meloorpanchayat chalakudyblock meloorwiki Kerala Entrance Exams marunadanmalayalee keralaexpress nammudemalayalam rosemalayalam harithakam malayalanatu euromalayalam ipathram indiavisiontv manoramanews ibnlive moneycontrol epapers-hub daily-malayalam metro-vaartha rashtradeepika-epaper thejasnews anweshanam britishkairali aswamedham malayalam-newspapers epaper.metrovaartha MSN Malayalam writeka generaldaily malayalam.oneindia nana puzha.com kalakaumudi samakalika malayalam sathyadeepam balarama thathamma peopletv asianetglobal dooradarshantvm amritatv sunnetwork newsat2pm epathram malayalam.samachar malayalam.yahoo snehitha malayalampathram epapers-hub epapercatalog metromatinee doolnews keralaonlive aumalayalam morningbellnews webmalayalee pravasionline prokerala kasargodvartha newkerala mangalamvarika utharakalam sradha kerala sahitya akademi solidarity entegramam cyberkerala malayalam.samachar cinemaofmalayalam cinemaofmalayalam nellu finance dept. kerala egazette sciencedaily priceindia historyofpaintings National Lalitkala Academy nrimalayalee malayalam.oneindia railradar wikimapia bhuvan google keralapolice Indiaegazette Keralaegazette